07 November 2009

പറുദീസാ നഷ്ടം (ഒരു ചരമക്കുറിപ്പ്)

ഒടുവിൽ അത് ഓർമയാവുകയാണ്. ഊരള്ളൂർക്കാരുടെ ഗൃഹാതുരതകളുടെ ഈ നടവഴി പുത്തൻ കാലത്തിന്റെ വികസന സ്വപ്നങ്ങൾക്കായി ചരമമടയുകയാണ്. വികസനം സ്വപനങ്ങൾക്കുമീതെ കറുത്ത കരിമ്പടം വിരിക്കുമ്പോൾ നഷ്ടമാവുന്നത് ചില ഓർമകളാണ്. ഇത് ഈ വഴിയുടെ കഴിഞ്ഞ മഴക്കാലത്തെ ചിത്രമാണ്. ഓരോ മഴസീസണിലും ചുരുങ്ങിയത് രണ്ടു പ്രവശ്യമെങ്കിലും ഈ വഴി നിറയാറുണ്ട്. പിന്നെ സകല വാഹന ഗതാഗതവും നിലക്കും. ഊരള്ളുർ ഒരു പരിധി വരെ ഒറ്റപ്പെടും. എന്നെപ്പൊലുള്ള സ്വപ്നജീവികളുടെ സ്വന്തമാണത്. മനസിലും, മാനത്തും, അകത്തും പുറത്തും വെള്ളം നിറയുന്ന ആ പകലുകൾ ഇനി ഒരു മരീചികയാവൻ പോവുകയാണ്. സ്വപ്നജീവിയായ് വെള്ളത്തിലൂടെ നടക്കാനുള്ള യോഗം ഇവിടെ അവസാനിക്കുകയാണ്. പതഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ നീന്തിത്തുടിച്ച ബാല്യ കൌമാങ്ങൾ ഇനി ഓർമ്മകൾക്കപ്പുറത്തുമാത്രം നിത്യ ഹരിതമായ് നിൽക്കട്ടെ.
മണ്ണിട്ടുയര്‍ത്തുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു
പുത്തൻ നേട്ടങ്ങൾക്കു നേരെ കണ്ണു തിരിക്കുന്ന അഭിനവ വികസന വിരോധിയുടെ വെറൂം ജൽ‌പ്പനങ്ങളല്ല ഇത്. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓരൊ ഗൃഹാതുര ചിഹ്നങ്ങളെയും നെഞ്ചിടിപ്പൊടെ കണ്ടുനിൽക്കേണ്ടി വരുന്ന ഒരു തനി പച്ചയായ നാട്ടിൻ പുറത്തുകാരന്റെ വിലാപങ്ങൾ മാത്രമാണിത്.