13 August 2008

ഊരള്ളൂരിലെ മഴ

ഊരള്ളൂരില്‍ മഴ തിമിര്‍ത്തു പെയ്യും. വെളിയണ്ണൂര്‍ ചെല്ലിയും, ചിറോലും, ഇടവനക്കുളങ്ങര്‍ക്കുള്ള വഴികളും നിറഞ്ഞു കവിയും. മഴ ഒരു ആഘോഷമൊന്നുമല്ല ഇവിടെ. അത് കാലാന്തരത്തില്‍ കടന്നു വരുന്ന ഒരു അനിവാര്യത തന്നെ യാണ് ഇവിടത്തുകാര്‍ക്ക്. കര്‍ക്കിടകം ഇവിടെയും പഞ്ഞമാസം തന്നെ, ഭൂരിപക്ഷം വരുന്ന ജനങ്ങളും നാടന്‍ പണികളേയും മറ്റിമാശ്രയിക്കുന്നതിനാല്‍ അത്തരക്കാര്‍ പട്ടിണിയിലാവും. എന്നാല്‍ നവീന പണക്കാര്‍ അവന്റെ വൃത്തികേട്ട നൊസ്റ്റാള്‍ജിയ പുറത്തു കാട്ടാന്‍ വേണ്ടി ബൈക്കുമെടുത്ത് മഴയത്ത് കറങ്ങിനടക്കും.

രണ്ടുദിവസം ശക്തിയായി പൈതാല്‍ ചിറോല്‍ വെള്ളത്തിനടീലാവും. പിന്നെ ഞങ്ങള്‍ക്ക് ആഘോഷമാണ്. വെള്ളത്തില്‍ തിമിര്‍ക്കാനും, ഓട്ടൊറിക്ഷ കഴുകാനും വെള്ളം തെറുപ്പിച്ചു നടക്കാനും.


ചൂണ്ടലിട്ടുകോണ്ട് എത്ര നേരം വേണമെങ്കിലും ഞങ്ങള്‍ക്ക് അനങ്ങാതിരിക്കാനാവും, കാരണം പ്രത്യേകിച്ച് മറ്റ് ഏര്‍പ്പാടുകള്‍ ഇക്കാലത്ത് ഞങ്ങള്‍ക്കില്ല എന്നതുതന്നെ.ഊരള്ളൂരോരു സംഗമഭൂമിയാകും. സകല കുന്നിന്റെ മുകളില്‍ നിന്നും ചളിവെള്ളം ഒലിച്ചിറങ്ങി, കാലുകളെ പൂഴുക്കുത്തിന്റെ വിഹാര ഭൂമിയാക്കി വയലിലേക്കൊഴുകിയിറങ്ങും
മഴക്കാലം ആഘോഷമാക്കാത്തത് , ആരും കാണാതെ ചിറോലിന്‍ സമാന്തരമായ നടപ്പാതയിലും, പുതിയേടത്തു താഴെയുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളിയും, പീടികക്കണ്ടിയുടെ താഴെയുള്ള വയലുകളിലും, പിന്നെയും എണ്ണമെത്താത്ത മറ്റ് സ്ഥലങ്ങളിലും ഇരുന്ന് പണം വെച്ച് ചീട്ട് കളിക്കുന്ന ഞങ്ങളുടെ നാട്ടിലെ പൌരപ്രമുഖര്‍ക്കാണ്. അവര്‍ പിറുപിറുത്ത്, മഴയെ ശപിച്ച് സാമൂഹിക മണ്ടലത്തില്‍ ശക്തായിടപെടാന്‍ വരും.
കോ‍ട്ടുന്നിലേക്കും, പുത്തൂക്കുന്നുമ്മലേക്കും ആള്‍പ്രവാഹമുണ്ടാകും. മങ്ക്രുണ്ണി മണക്കുന്നവര്‍ തിരിച്ചിറങ്ങുന്നത് കുടപോലും ചൂടാതെയാവും മഴയെ അവര്‍ പൂര്‍ണ്ണമായി തന്നിലേക്കാവാഹിക്കും

30 January 2008

ബോട്ട് വേണൊ..?


ഇത് ഊരള്ളൂരിലേക്കുള്ള ചരിത്രാതീത പാതയാണ്. ഇന്നും തലയുയര്‍ത്തി തന്നെയാണ്, ഒരു സ്ലാബ് പൊട്ടിയെങ്കിലും ഇതിന്റെ നില്‍പ്പ്. ഇക്കണ്ട റൊഡുകളും വികസനങ്ങളും ഊരള്ളൂരിനുണ്ടാവുന്നതിനും മുന്‍പ് ഇന്നത്തെ തലമുറയുടെ പിതാക്കള്‍ നടന്നു നീങ്ങിയ പാത.ശരിക്കും ഊരള്ളൂരിന്റെ ഗെയ്റ്റ് വേ.

സത്യത്തില്‍ ഇതൊരു പാലമൊന്നുമല്ല. പടിഞ്ഞാറ്നിന്നും ഒഴുകിയെത്തുന്ന ഉപ്പുവെള്ളത്തെ വെളിയണ്ണുര്‍ ചെല്ലിയുടെ സമ്രുദ്ധമായ നെല്‍ക്യഷിയിടങ്ങളില്‍ നിന്നും രക്ഷിക്കാനുണ്ടാക്കിയ ബണ്ട് മാത്രമാണിത്. മഴക്കാലത്ത് ഈക്കാണുന്ന ചെല്ലിയും, ഒരു കരതന്നെയും വെള്ളത്തിലാവുമ്പോള്‍ ഈ നടപ്പാതയുടെ കാര്യം പറയണൊ.

ഇതിങ്ങനെ വെള്ളത്തോട് തൊട്ട് കിടക്കാന്‍ കാരണമായൊരു കഥ, ഞങ്ങളുടെ വൈകുന്നേരങ്ങളെ ധന്യമാക്കാറുണ്ട്. പണ്ട്, എന്നുവച്ചാല്‍ ഒരെണ്‍പത് തൊണ്ണുറ് വര്‍ഷങ്ങള്‍ക്കപ്പുറം, ബ്രിട്ടീഷുകാരുടെ കാലത്താണിതിന്റെ പണിനടക്കുന്നത്. ഒരുകാലത്തെ നെല്‍ക്യഷിയുടെ സമ്പന്നമായ ഒരു വിഹിതം നല്‍കുന്ന ക്യഷിയിടത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ സായിപ്പ് പണിതുടങ്ങുന്നതിനുമുന്‍പ് പ്രാദേശിക പ്രമാണിയെ കണ്ട്, "You need boat service here?" എന്ന ചൊദ്യം ചോദിച്ചത്രെ. ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ശരിക്ക് പഠിക്കാത്ത പ്രമാണി “ ഈലൂടെ ബോട്ട് പോയിട്ട് , തോണിയന്നെ വരില്ല,ഇങ്ങള് പോയീന്ന്” എന്ന മറുപടിയാണ് നല്‍കിയത്. അതുകൊണ്ടാണത്രെ ഈ പാത ജല നിരപ്പില്‍ നിന്നും കഷ്ടി ഒരടിമാത്രം ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലെങ്കില്‍ അന്ന് വലിയൊരു പാലം തന്നെ ഇവിടെ യുണ്ടായേനെ. പിന്നെ ഗതാഗതത്തിനായ് ഉണ്ടാക്കിയ പുതിയ പാലത്തിന്റെ ആവശ്യം തന്നെ ഉണ്ടാകില്ലായിരുന്നു.കാര്യം തമാശയാണെങ്കിലും രസമുള്ളതാണേ!

ഈ പാലത്തിന്റെ ഇപ്പുറം ഊരള്ളുരിലേക്കുള്ള നടപ്പതയായി. മഴയൊഴിഞ്ഞ തെളിഞ്ഞ വൈകുന്നേരം ശുദ്ധവായു സ്വസിച്ച് നടക്കാന്‍ ഇതിനേക്കള്‍ പറ്റിയ സ്ഥലം ലോകത്ത് ഞാന്‍ വേറെ കണ്ടിട്ടില്ല.

ഇന്നിവിടെ പടുകൂറ്റന്‍ ഇലക്ട്രിക് കെ വി ലൈനുകളുടെ പാദ മൂന്നിയാണ്.

പുതിയ പാലം

കെ വി ലൈന്‍