06 October 2006

ഭൂമിശാസ്ത്രം

ഊരള്ളൂരിന്റെ ഭൂമി ശാസ്ത്രം ഇങ്ങനെ വിവരിക്കാം

കേരള സംസ്താനത്ത് , കോഴിക്കൊട് ജില്ലയില്‍, കൊയിലാണ്ടി താലൂക്കില്‍, കൊയിലാണ്ടിക്ക് അല്പം വടക്കുമാറി,അരിക്കുളം പഞ്ചായത്തില്‍ ഈസ്തലം സ്തിതിചെയ്യുന്നു.

പണ്ട് പന്തലായനി എന്നറിയപ്പെട്ടിരുന്ന ഇപ്പോളത്തെ കൊയിലാണ്ടിയില്‍ നിന്നും സുമാര്‍ എട്ട് കിലോമീറ്റര്‍. ഇപ്പം കുഴപ്പമില്തെ ഇവിടെക്കു ബസ്സുകളുണ്ട്, പണ്ടങ്ങനെ അല്ലായിരുന്നു കേട്ടോ, ജീപ്പ് സര്‍ വീസ്സുമാത്രം, അതിനും മുമ്പ് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഭയങ്കര പാടായിരുന്നു വത്രെ.!

തെക്കുകിഴക്ക് ഭാഗങ്ങളില്‍ വിശാലമായ വേളിയന്നുര്‍ ചെല്ലി മന്ദംകാവ് കാവുംവട്ടം ഭാഗങ്ങളില്‍ നിന്നും, കോട്ടുകുന്ന് ഇടവനക്കുളങ്ങര ഭാഗങ്ങള്‍ക്കപ്പുറമുള്ള വയല്‍ പ്രബേശം അരിക്കുളത്തില്‍ നിന്നും ഊരള്ളൂരിനെ ഭൂമിശാസ്ത്രപരമായ് വേര്‍തിരിക്കുന്നു. ചുരുക്കിപറഞാല്‍ ചുറ്റുവട്ടത്തും വയല്‍ തന്നെ. അതിനാല്‍ ഈപ്രദേശത്തിന്റെ പേര് ഊരളിവയല്‍ എന്നായിരുന്നു വെന്നും അതുപിന്നെ കാലന്തരത്തില്‍ ലോപിച്ച് ഊരള്ളുര്‍ ആയതാണെന്നും പറയപ്പെടുന്നു. സത്യത്തില്‍ ഊരള്ളുര്‍ എന്നത് വയലില്‍ പൊങ്ങിനില്‍ക്കുന്ന കുറച്ച് കുന്നുകളാണ്- പുത്തൂക്കുന്ന്, കോട്ടുകുന്ന്, മലോല്‍കുന്ന്,ഊട്ടേരിക്കുന്ന് - ഈ കുന്നുകളും പിന്നീട് മണ്ണിട്ട് നികത്തിയ ഇന്നത്തെ ഊരള്ളുര്‍ അങ്ങാടിയും ചേര്‍ന്നാല്‍ ഊരള്ളൂരായി.
ഇവിടത്തെ പ്രസിദ്ധമായ ഇടവന ക്കുളങ്ങര അമ്പലത്തിന്റെ ഉല്‍സവപ്പാട്ടുകളില്‍ ദേവി ഊരം പൂത്തനാട്ടിലൂടെ എഴുന്നള്ളിയതായി വര്‍ണ്ണിക്കുന്നുണ്ട്, ആ ഊരം (ഒരുതരം കുറ്റിച്ചെടി) പൂത്തനാടായിരിക്കും ഇന്നത്തെ ഊരള്ളൂര്‍.

ശരിക്കും ഒരു ഇരുപത്തഞ്ചു കൊല്ലമായിട്ടെ ഉള്ളു ഇന്നത്തെ ഊരള്ളൂരിന്റെ വികസന ചരിത്രത്തിന്.
വികസന ചരിത്രം എന്നു പറയുമ്പോള്‍ മര്യാദക്കുള്ള റൊഡും, ശരിയായ യാത്രാ സൗകര്യവും എന്നു മാത്രം ഉദ്ദേശിച്ചാല്‍ മതി, അല്ലതെ ഇവിടെ വന്‍ കിട ഫാക്ടറികളൊന്നുമില്ല, ആകെയിള്ളത് ഒരു ഒടുനിര്‍മ്മാണ്‍ ഫാക്ടറി മാത്രമാണ്.

09 June 2006

ഊരള്ളൂര്‍

ഇത് ഊരള്ളൂരിന്റെ മാത്രം ചരിത്രമാണ്.
കാലഗതിക്കൊപ്പം ചലിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു പറ്റം ജനതയുടെ ചരിത്രം.
ഇവിടെ ഞങ്ങളായിട്ടൊന്നും രചിക്കുന്നില്ല.. പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ചിലത് രചിക്കുന്നു.

മണ്ണുതൂര്‍ക്കുന്ന വയലേലകളുടെയും, ശിരസ്സറുക്ക പ്പെടുന്ന കുന്നുകളുടെയും, വെള്ളം വറ്റുന്ന കിണറുകളുടെയും,
മാറാരോഗത്തിന്റെ ദുരിതം പേറുന്നവരുടെയും കഥ മറ്റേത് നാടിനേയും പോലെ ഇവിടെയും സുലഭമാണ്.
പക്ഷെ, അതിനെല്ലാമപ്പുറം ഓണം വന്നാല്‍ പൂവിടാനും, വിഷുവന്നാല്‍ പടക്കം പൊട്ടിക്കാനും,
അയല്‍ വീട്ടിലെ കല്ല്യാണത്തിനു ചോറു വിളമ്പാനും, ഹര്‍ത്താല്‍ വന്നാല്‍ മുറിപൂട്ടി വീട്ടിലിരിക്കാനും,
സ്വന്തം രാഷ്ട്രീയ നിലപാടുകളെ ഏതറ്റം വരെയും ന്യായീകരിക്കാനും തയ്യാറുള്ള പാവം ഗ്രാമീണ മനസ്സുള്ളവരുടെ ചരിത്ര മാണിത്.

അപൂര്‍ണ്ണനായ ഞാനെഴുതുന്നതിനാല്‍ ഇതും അപൂര്‍ണ്ണമാവാനാണ് സാദ്ധ്യത. എങ്കിലും കുറിച്ചിടുന്നു.വെറുതെ....